നുണയല്ല ... ഇന്നലെ രാത്രിയാണിത് ഞാന്‍ വാങ്ങിച്ചത് . ബസ് സ്റ്റാന്റിന്റെ തെക്ക് വശത്തുള്ള ലോഡ്ജില്ലേ , അതിന്റെ താഴത്തു നിന്ന് . ഇതാ വായിച്ചു നോക്കൂ ...
ഒന്നാമത്തെ കത്ത്
എന്റെ സ്വപ്നത്തിന് തളിരിണയില് വിടര്‍ന്ന നിശാപുഷ്പമേ , നിന്റെ ഗന്ധം എന്റെ രാവുകളിലൊരു താരായ് പടര്‍ന്നപ്പോള്‍ ഞാനറിഞ്ഞു നീയില്ലാതെ ഞാനില്ലെന്ന് , എന്‍ സ്വപ്നങ്ങളില്ലെന്ന് .
ആ നിലാവിന്റെ നീലിമയില്‍ ഒരു കുളിര്തെന്നലായ് ഞാനൊഴുകി . പച്ച വിരിച്ച പുല്മേടുകളിലൂടെ , നിന്നെപ്പോലെ മധുരമായി മന്ദഹസിക്കുന്ന അരുവിയിലൂടെ , നിനക്കായ് ഞാനൊരുക്കിയ ഉദ്യാനത്തിലൂടെ . നിന്റെ ഗന്ധം ഈ രാവിന്റെ ഗന്ധമാകുമ്പോഴും, എങ്ങും നിന്നെ മാത്രം കണ്ടതില്ല . അരുവിയില്‍ കണ്ടൊരീ അമ്പിളി വിരഹത്തെ ദുസ്സഹമാക്കുന്നു.
പതിയെ അരുവിയിലേയ്ക്കാഴ്ന്നിറങ്ങിയ നേരം ഒരു തുലാവര്‍ഷ രാത്രിയുടെ ഓര്‍മ്മയില്‍ സിരകള്‍ ചൂട് പിടിക്കുന്നു . നദിയുടെയാത്മാവും എന്റെയാത്മാവും ഒന്നായി ചേരുന്ന നിമിഷങ്ങള്‍, ഒരു ഹിമകണമെന്ന പോലെ അലിഞ്ഞലിഞ്ഞ് ....ഒടുവില്‍ നിശാഗന്ധിയുടെ മണമുള്ള , അരുവിയെപ്പോല്‍ മന്ദഹസിക്കുന്ന ഒരു ബിന്ദുവിലേയ്ക്ക്.....നിന്നിലേയ്ക്ക്..
നിന്റെ മൌനം എന്റെ സ്വപ്നങ്ങള്‍ക്ക് മാറ്റു കൂട്ടുന്നു. നിന്റെ കണ്ണുകളിലെ ആ തിളക്കം എന്റെ മോഹത്തിന്റെ മിടിപ്പുകള്‍ കൂട്ടുന്നു. എന്റെ സ്വപ്നങ്ങള്‍ കോര്‍ത്തൊരീ പട്ടുനൂല്‍ പ്രണയപരതയുടെ വിശുദ്ധ നിമിഷം കൊണ്ട് ബന്ധിച്ചിടട്ടെ....
രണ്ടാമത്തെ കത്ത്
പ്രിയപ്പെട്ടവളെ, എന്റെ വാക്കുകള്‍ എന്റെ രക്തത്തില്‍ നിന്നും കിനിഞ്ഞിറങ്ങിയതാണ് . നിന്നെക്കുറിച്ചുള്ള വാഗ്മയസ്വപ്നങ്ങള് എന്റെ തൊണ്ടയില്‍ ചവര്‍പ്പായി പടരുമ്പോള്‍ ഞാന്‍ ആ ലഹരിയില്‍ ഗൂഡമായി ആനന്ദിക്കുന്നു , അതെന്റെ ആത്മാവെന്ന രക്തഹിമം അലിയുന്നതാണെങ്കിലും . അലിഞ്ഞു പോകുന്ന ഓരോ നിമിഷവും എന്നെ ദുഖിപ്പിച്ചില്ല , കാരണം ഒടുവില്‍ നീയെന്നെയറിയുന്ന നിമിഷം വരുമല്ലോയെന്നോര്‍ത്തു .
മനസ്സു പിടിവിട്ടു പോകുന്ന നേരങ്ങളില്‍ നിന്റെ നാമം മന്ത്രമായ് മാറി..എന്റെ സ്വപ്നങ്ങള്‍ , സന്ദേഹങ്ങള്‍ വാഗ്മയചിത്രമായ് ഞാനെഴുതവേ , ഒരര്ദ്ധവിരാമത്തിലുടക്കി എന്റെ തൂലിക നിലത്തു പോയി . ഇന്ന് ഞാനീ മണ്ണില്‍ പടരവേ ..നീ വന്നു , കയ്യിലൊരു പുഷപവുമായ് , ഒരു ചുവന്ന പനിനീര് പുഷ്പവുമായ് .
എന്റെ മനസ്സ് ഇന്നീ തൊട്ടാവാടിപ്പൂവിലാണ് . കറുത്ത വെണ്ണക്കല്‍ പാളിയുടെ വിടവിലൂടെ വളര്‍ന്ന ആ തൊട്ടാവാടിച്ചെടിയില്‍ ..നിന്റെ കണ്ണില്‍ നിന്നും ഊര്‍ന്നു വീണ ഈ നീര്‍ക്കണങ്ങള്‍ക്ക് ആ തൊട്ടാവാടിചെടിയെ ഒരിക്കലും തൊടാന്‍ കഴിഞ്ഞില്ല...എല്ലാമറിഞ്ഞു കൊണ്ടോയെന്നറിയില്ല നീ ആ ചെടി പിഴുതു കളഞ്ഞതും.....
മടിക്കുത്തില്‍ നിന്നെടുത്തു തന്ന ആ കടാലാസു കഷണങ്ങള്‍ക്ക് ഒരുപാട് മണങ്ങളുണ്ടായിരുന്നു.....പലതരം പൌടറിന്റെ , വിയര്‍പ്പിന്റെ പുരുഷഗന്ധങ്ങള് . ........നിങ്ങളുടെ മുഖത്ത് കാണുന്ന സംശയം എനിക്കറിയാം , ഒരു നീല സാരിയുടുത്ത പെണ്ണാണോ എന്നല്ലേ ? ..തീര്‍ച്ചയായും !!! ..നിങ്ങളുടെ കണ്ണിലുള്ള ആള്‍ക്കൂട്ടവും അതിനു നടുവില്‍ കിടക്കുന്ന അവളെയും എനിക്ക് കാണാനാകുന്നുണ്ട് .!!!.
നദിയുടെയാത്മാവും എന്റെയാത്മാവും ഒന്നായി ചേരുന്ന നിമിഷങ്ങള്‍, ഒരു ഹിമകണമെന്ന പോലെ അലിഞ്ഞലിഞ്ഞ് ....ഒടുവില്‍ നിശാഗന്ധിയുടെ മണമുള്ള , അരുവിയെപ്പോല്‍ മന്ദഹസിക്കുന്ന ഒരു ബിന്ദുവിലേയ്ക്ക്.....നിന്നിലേയ്ക്ക്..
ReplyDeletehi
ReplyDeleteഈ നിമിഷം എന്റെ ഈ ജന്മത്തെ ഒരോട്ടു പുച്ഛത്തോടെ നോക്കികാണുന്നു എന്തെന്നാല്‍ നിന്റെ സൃഷ്ടിക്കൊരു അഭിപ്രായം എഴുതാന്‍ പോലും എന്റെ ഭാഷാ സമ്പതെന്നെ ദ്വിഭാഷിയുടെ സഹായത്താല്‍ പോലും അനുവദിക്കുന്നില്ലല്ലോ സുഹൃത്തേ .... ഈ അവസരത്തില്‍ ഞാന്‍ അല്പം സ്വാര്‍ത്ഥനായി അഹങ്കരിക്കുന്നു.... ഞാനും നിന്റെ സുഹൃത്താണല്ലോ....
ReplyDeleteഇതുവരെ കേട്ടറിവ് മാത്രമുണ്ടായിരുന്ന നിന്നെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു....
ഈ പ്രണയലേഖനങ്ങളെന്നു വച്ചാ കടുപ്പം സാഹിത്യം തന്നെ.
ReplyDeleteഞാനിപ്പഴാ ഒരെണ്ണം ജീവിതത്തിലാദ്യായിട്ട് വായിക്കുന്നത്.
(സത്യം!)
പിന്നേ,
വാഗ്മയം എന്നത് വാങ്മയം എന്നാക്കണേ...
ആശംസകൾ!
അപ്പൊ ഇതാണല്ലേ ഈ പ്രണയ ലേഘനം ... വായിച്ചിട്ട് പേടിയായി പോയി :)
ReplyDeleteഅങ്ങിനെ ജീവിതത്തില്‍ ആദ്യമായി ഒരു ഒറിജിനല്‍ പ്രേമലേഖനം വായിച്ചു ..സന്തോഷം ..
ReplyDeleteഇത് കണ്ട് ഞാൻ വിരണ്ടുപോയെന്നറിയിയ്ക്കട്ടെ.
ReplyDeleteഎന്തൊരു പ്രണയലേഖനം! ആഹാ.......
ഞാനും ഈ പ്രണയലേഖനങ്ങളൊന്നും വായിച്ചിട്ടില്ല.
ReplyDeleteഇനി വായിക്കാന്‍ യോഗമുണ്ടാവുമെന്നു കരുതുന്നുമില്ല.
നല്ല പോസ്റ്റ് ആണ്.
ഒരു പ്രണയലേഖനം വിഷയമാക്കി ഞാനുമൊരു കഥയെഴുതിയിട്ടുണ്ടായിരുന്നു. സമയം കിട്ടിമ്പോള്‍ ഒന്ന് വായിച്ച് അഭിപ്രായം പറയണേ.....എതാണ്ട് ഇതുപോലെയാണ് ത്രെഡ്, അതാണ് ലിങ്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
http://deepupradeep.blogspot.com/2010/08/blog-post_3964.html